Saturday, 4 March 2017

കരിങ്കാലി

പകലുറക്കം എത്ര മനോഹരം
കോലംകെട്ടിയാട്ടം പേകൂത്
ഒളിഞ്ഞു ചിരിച്ചു..
ലാഭങ്ങൾ  മാത്രം
പിറകോലൊരു തൊഴി
ഞെട്ടി ചാടി ഉണർന്നു
എല്ലാരും കണ്ടോ ആ  സ്വപ്‌നങ്ങൾ
മനസു മന്ത്രിച്ചു.. കെട്ടി മൂടിക്കൊ വെളിച്ചംകടക്കാതെ...
നല്ലസമയം ആരുമറിഞ്ഞില്ല
ഉലകത്തെ കരിന്തുണിയിൽ പൊതിഞ് കോണകത്തിൽ ബന്ധിച്ചു
ഒട്ടകൾ കരിവാരി പൂശി കഴുതച്ചാണകം മെഴുകി
എല്ലാമൊടുങ്ങി, മണ്ടന്മാർ...
കഞ്ഞിക്ക് കത്തിക്കാൻ എങ്ങാണ്ടൊരുത്തൻ തീപ്പൊരി ഊതി
ആളിപടർന്നു മൂടല് കത്തി
വെള്ളമൊഴിക്കണം തീയണക്കാൻ
കലങ്ങി ഒലിച്ചു കരി 
കൈയിലും മുഖത്തും
ഖദർ ഷർട്ടിലും മുണ്ടിലും. 
വെളിച്ചം പടർന്നു
നേതാവും വാലും തലമറച്ചു
മുറവിളി ആക്രോശം !
കരിയായ കാലും
കണ്ണടയും വെച്ചോടി പിറകിൽ കാലൊച്ച
കരിങ്കാലികളത്രെ ...

പ്രശോഭ് കാക്കൂർ

No comments:

Post a Comment